*കൽച്ചിലന്തികൾ*
############
ഹേ മനുഷ്യാ...
നിൻെ നീചമാം ചെയ്തികൾ...
അന്യമാകുന്ന സ്നേഹ വിശ്വാസങ്ങൾക്കുമിപ്പുറം മതാന്ധതയും കാമവും കൂട്ടിക്കലർത്തി
തീക്ഷണമാം നോട്ടങ്ങളിൽ പെണ്ണുടലുകളിൽ കൂർത്ത കൂരമ്പുകൾ തുളച്ചുകയറ്റി
മോഹേച്ഛയുടെ വലകൾ നെയ്തുകൂട്ടുന്ന ചിലന്തിപോൽ നിൻെ ഇരിപ്പിടം ഒറ്റപ്പെടുന്നു...
കരിങ്കല്ലുകൾ...
നിർജ്ജീവമായതിന് ജീവൻ പകരുന്ന ഉളിയും വൈദഗ്ദ്ധ്യത്തിൻെ കയ്യൊപ്പുമേന്തിയ കൽപ്പണിക്കാരന്
നിൻെ പ്രതിഫലം...
തീണ്ടാപ്പാടകലങ്ങളിൽ കൂപ്പിയ കൈകളിൽ ചേതനയില്ലാത്തൊരു ശിരസ്സ് പറിച്ചെടുത്ത് കൊടുത്ത് തീർത്ത്
പകലിരവുകളിൽ കൽഭിത്തിക്കുള്ളിൽ തപ്തസാന്ദ്രമാകുന്ന മനസ്സിടങ്ങളിൽ വിശ്വാസത്തിൻെ മറപറ്റി ചോരപ്പുഴകളും ചൂഴ്ന്നെടുത്ത കണ്ണുകളും പ്രസാദമായ്...
അന്യമതസ്ഥരെ ആട്ടിയോടിക്കുവാൻ...
ഇതു തങ്ങളുടെ രാജ്യമെന്നുറക്കെ പറയുവാൻ... മദംപൊട്ടി നിൽക്കുന്ന മാനവൻ പെണ്ണുടലിലും ഉയിരിലും കൈകടത്തുന്നു...
പിഞ്ചു പൈതങ്ങൾ തൻ കുഞ്ഞു ശരീരത്തിലുപ്പിൻെ അംശം തിരഞ്ഞവർ ...
മകളുടെ ശരീരം തിന്നുന്നവർ...
ക്ഷേത്രമണ്ഡപത്തിലും രതിയാഘോഷിച്ച് ആർത്തട്ടഹസിക്കുന്നു...
പൈതലേ നിൻെ ഉള്ളുപൊള്ളിക്കുന്ന വേദനയിലും വിശപ്പിലും വിലാപത്തിലും നീ തിരഞ്ഞതൊരു കളിപ്പാവ...
ശിലയിൽന്നുമെഴുന്നേറ്റ ദൈവത്തിനോട് നീയാരെന്നുമെന്തെന്നുമേതെന്നും ക്രൂദ്ധരായൊരുപറ്റമാളുകൾ വടികളും ചമ്മട്ടിയും കൈകളിലേന്തി പോരിനു ക്ഷണിക്കുന്നു...
ഭയവിഹ്വലതകളിൽ അടിമത്വത്തിൽപ്പെട്ടുഴറുന്ന ദൈവീകശക്തികൾ പരിഭവിച്ചുൾവലിഞ്ഞുറക്കം നടിക്കുന്നു...
അവസാന ബീജകണവും തെറിപ്പിച്ചു നെടുവീർപ്പുമിട്ട് ശവത്തിന്ന് കാവലിരിക്കുന്ന മനുജാ നിന്നഹന്തയും കാമവും ലോഭവും മോഹവും നിന്നിൽത്തന്നെ എരിഞ്ഞടങ്ങും ...
പിന്നെ നീയുമോർമ്മയിലൊരു ദിനത്തിൻെ ശ്രാദ്ധമുണ്ട് ദുഷ്പേരുകേട്ട് ഇരുകണ്ണിലും പുഴുവരിച്ചുറങ്ങുന്നു
*അഘോരി*
############
ഹേ മനുഷ്യാ...
നിൻെ നീചമാം ചെയ്തികൾ...
അന്യമാകുന്ന സ്നേഹ വിശ്വാസങ്ങൾക്കുമിപ്പുറം മതാന്ധതയും കാമവും കൂട്ടിക്കലർത്തി
തീക്ഷണമാം നോട്ടങ്ങളിൽ പെണ്ണുടലുകളിൽ കൂർത്ത കൂരമ്പുകൾ തുളച്ചുകയറ്റി
മോഹേച്ഛയുടെ വലകൾ നെയ്തുകൂട്ടുന്ന ചിലന്തിപോൽ നിൻെ ഇരിപ്പിടം ഒറ്റപ്പെടുന്നു...
കരിങ്കല്ലുകൾ...
നിർജ്ജീവമായതിന് ജീവൻ പകരുന്ന ഉളിയും വൈദഗ്ദ്ധ്യത്തിൻെ കയ്യൊപ്പുമേന്തിയ കൽപ്പണിക്കാരന്
നിൻെ പ്രതിഫലം...
തീണ്ടാപ്പാടകലങ്ങളിൽ കൂപ്പിയ കൈകളിൽ ചേതനയില്ലാത്തൊരു ശിരസ്സ് പറിച്ചെടുത്ത് കൊടുത്ത് തീർത്ത്
പകലിരവുകളിൽ കൽഭിത്തിക്കുള്ളിൽ തപ്തസാന്ദ്രമാകുന്ന മനസ്സിടങ്ങളിൽ വിശ്വാസത്തിൻെ മറപറ്റി ചോരപ്പുഴകളും ചൂഴ്ന്നെടുത്ത കണ്ണുകളും പ്രസാദമായ്...
അന്യമതസ്ഥരെ ആട്ടിയോടിക്കുവാൻ...
ഇതു തങ്ങളുടെ രാജ്യമെന്നുറക്കെ പറയുവാൻ... മദംപൊട്ടി നിൽക്കുന്ന മാനവൻ പെണ്ണുടലിലും ഉയിരിലും കൈകടത്തുന്നു...
പിഞ്ചു പൈതങ്ങൾ തൻ കുഞ്ഞു ശരീരത്തിലുപ്പിൻെ അംശം തിരഞ്ഞവർ ...
മകളുടെ ശരീരം തിന്നുന്നവർ...
ക്ഷേത്രമണ്ഡപത്തിലും രതിയാഘോഷിച്ച് ആർത്തട്ടഹസിക്കുന്നു...
പൈതലേ നിൻെ ഉള്ളുപൊള്ളിക്കുന്ന വേദനയിലും വിശപ്പിലും വിലാപത്തിലും നീ തിരഞ്ഞതൊരു കളിപ്പാവ...
ശിലയിൽന്നുമെഴുന്നേറ്റ ദൈവത്തിനോട് നീയാരെന്നുമെന്തെന്നുമേതെന്നും ക്രൂദ്ധരായൊരുപറ്റമാളുകൾ വടികളും ചമ്മട്ടിയും കൈകളിലേന്തി പോരിനു ക്ഷണിക്കുന്നു...
ഭയവിഹ്വലതകളിൽ അടിമത്വത്തിൽപ്പെട്ടുഴറുന്ന ദൈവീകശക്തികൾ പരിഭവിച്ചുൾവലിഞ്ഞുറക്കം നടിക്കുന്നു...
അവസാന ബീജകണവും തെറിപ്പിച്ചു നെടുവീർപ്പുമിട്ട് ശവത്തിന്ന് കാവലിരിക്കുന്ന മനുജാ നിന്നഹന്തയും കാമവും ലോഭവും മോഹവും നിന്നിൽത്തന്നെ എരിഞ്ഞടങ്ങും ...
പിന്നെ നീയുമോർമ്മയിലൊരു ദിനത്തിൻെ ശ്രാദ്ധമുണ്ട് ദുഷ്പേരുകേട്ട് ഇരുകണ്ണിലും പുഴുവരിച്ചുറങ്ങുന്നു
*അഘോരി*
No comments:
Post a Comment