ഒരു സ്വർണ്ണനക്ഷത്രം അകലങ്ങളിലിരുന്നു കണ്ണുനീർ പൊഴിക്കുന്നു.
ആളൊഴിഞ്ഞ വീഥികളും ഏകാന്തതയും കനത്ത ഇരുട്ടും കൂട്ടിയിടിച്ച്
ബോധമണ്ഡലം പുകവമിക്കുന്ന അഗ്നിപർവ്വതമാകുന്നു.
ഭൂതകാലത്തിലൊരമ്മക്കുയിലിൻ പാട്ടു കേൾക്കുന്നു...
കേട്ടുകേട്ടതിലലിഞ്ഞു ഞാനും പാട്ടു മൂളുന്നു ...
വയറുകത്തിസ്വർണ്ണനാമ്പുകൾ നാക്കുനീട്ടുന്നു ...
തൊടിയിലത്തെ ചെമ്പകത്തിൽ ഭ്രാന്ത് പൂക്കുമ്പോൾ...
വരികൾതെറ്റിയ പാട്ടു പോലെ അനാഥമാവുന്നു...
മുറിവേറ്റു വാർന്നൊഴുകി വീണ ഹൃദയ രക്തത്തിൽ...
അറിവിൻ കണികയലിഞ്ഞു ചേർന്നു
തെറിച്ചു വീഴുന്നു ...
ഞാനും...
ഇരുളടഞ്ഞൊരു വഴിയിൽ മറവിയോടു മല്ലടിച്ചുറക്കമാകുന്നൂ...
അഘോരി
No comments:
Post a Comment